കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

എന്നാൽ ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഓട പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരു

author-image
Vineeth Sudhakar
New Update
716bfd27-c7aa-408c-855d-b45322a15cd9

ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന 13 വയസുള്ള കുട്ടിയാണ് മരിച്ചത്.

കനകപുര റോഡിൽ പൈപ്പ്‌ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെകാണാതായതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.എന്നാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല .തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ചു കൊണ്ട് പ്രീതത്തിന്‍റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.പോലീസ് കാര്യമായി അന്വേഷിച്ചു എങ്കിലും പ്രത്യേകിച്ച് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

എന്നാൽ ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഓട പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.

പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.നിലവിൽ അപകട മരണമായി കണക്കാക്കുന്നുണ്ട് എങ്കിലും കൊലപാതകമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ആരെങ്കിലും കുട്ടിയെ തള്ളിയിട്ടതാണോ എന്നാ രീതിയിലുമുള്ള അന്വേഷണം നടന്ന് വരുകയാണ്