'ന്യൂസ്ലെറ്റര്‍' പ്രസിദ്ധീകരിക്കാന്‍ പാടില്ല

എഫ്സിആര്‍എപ്രകാരം റജിസ്ട്രേഷന് ഇനിമുതല്‍ സന്നദ്ധ സംഘടനകള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്

author-image
Sneha SB
New Update
HOME AFFAIRS

ന്യൂഡല്‍ഹി: പ്രസാധനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുള്ള വിദേശസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) വാര്‍ത്താപത്രിക (ന്യൂസ്ലെറ്റര്‍) പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാര്‍ത്താ ഉള്ളടക്കമുള്ള ഒന്നും പ്രചരിപ്പിക്കുുന്നില്ലെന്നു റജിസ്ട്രാര്‍ ഒഫ് ദ് ന്യൂസ് പേപ്പറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആര്‍എ) പ്രകാരം റജിസ്റ്റാര്‍ ചെയ്യുന്ന എന്‍ജിഒകള്‍ക്കെല്ലാം പുതിയ ചട്ടം ബാധകമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വിജ്ഞാപനം വ്യക്തമാക്കി. ഇതടക്കം ഒട്ടേറെ പുതിയ ചട്ടങ്ങളും ഭേദഗതികളുമാണ് വിജ്ഞാപനത്തിലുള്ളത്.

എഫ്സിആര്‍എപ്രകാരം റജിസ്ട്രേഷന്  ഇനിമുതല്‍ സന്നദ്ധ സംഘടനകള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.ഭീകരപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിരീക്ഷിക്കുന്ന രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. സംഘടനകള്‍ മൂന്നുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടും ഹാജരാക്കണം.പ്രസിദ്ധീകരണത്തിന് എന്‍ജിഒകള്‍ പത്രമല്ല എന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ന്യൂസ്പേപ്പര്‍ റജിസ്ട്രാറില്‍ നിന്ന് നേടേണ്ടത്.

 

central government national