മീററ്റ്: പൊതുനിരത്തുകളിൽ പെരുന്നാൾ പ്രാർഥനകൾ നടത്തുന്നവർക്ക്എതിരെകർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശിലെ മീററ്റ് പോലീസ്. പോലീസിന്റെവിലക്ക്മറികടന്ന്പൊതുനിരത്തിൽപ്രാർഥനനടത്തുന്നവർക്കെതിരെ കേസെടുക്കൽ, അറസ്റ്റ് ചെയ്യൽ, പാസ്പോർട്ടുകളും ലൈസൻസുകളും റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്‌പി ആയുഷ് വിക്രം സിങിന്റെപ്രഖ്യാപനം.
പൊതു നിരത്തുകളിൽ പ്രാർഥനകൾ നടത്തിയതിന് കഴിഞ്ഞ വർഷം 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഈ വർഷവും റോഡുകളിൽ പ്രാർത്ഥിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ നടപടികൾസ്വീകരിക്കുമെന്നാണ്എസ്പിഅറിയിച്ചത്. പള്ളികൾ, ഫൈസെ ആം ഇൻ്റർ കോളേജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളിൽ ഈദ്ഗാഹുകളും പ്രാർഥനകളും നടത്തണം. പൊതുനിരത്തുകളിൽ തടസ്സങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രോണുകൾ ഉപയോഗിച്ച്നിരീക്ഷണംനടത്തി നിയമലംഘനംനടത്തുന്നവരെകണ്ടെത്താനുള്ളതയ്യാറെടുപ്പുകൾസർക്കാർനടത്തുന്നുണ്ട്. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) തുടങ്ങിയ സേനകളെ വിന്യസിച്ചുകൊണ്ട് പോലീസ് വിപുലമായ സുരക്ഷാ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
മുൻകൂർ അനുമതിയില്ലാതെ പൊതു ഇടങ്ങളിൽ ഒരു മതപരമായ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നത് സർക്കാർ നിലപാടാണെന്ന്പോലീസ്വ്യക്തമാക്കി. എന്നാൽനിയമംഎല്ലാവര്ക്കുംഒരുപോലെബാധകമാകണമെന്നാണ്മുസ്‌ലിംസംഘടനകളുടെപ്രതികരണം.
മീററ്റ്പോലീസിന്റെഈ നടപടി വലിയരാഷ്ട്രീയപ്പോരിന്വഴിവച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയുംഎൻഡിഎ സഖ്യകക്ഷയും ആയ ജയന്ത് ചൗധരി ഉൾപ്പടെനടപടിക്കെതിരെവിമര്ശനവുമായെത്തി.എക്‌സിലൂടെയാണ് അദ്ദേഹംനടപടിക്കെതിരെ ഇതിനെതിരെ പ്രതികരിച്ചത്. ജോർജ് ഓർവെല്ലിൻ്റെ 1984 നോവലിനെ ഉപമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വ്യക്തിസ്വാതന്ത്ര്യങ്ങൾ തകർക്കപ്പെടുന്ന ഒരു ഏകാധിപത്യ രാഷ്ട്രത്തെക്കുറിച്ചുള്ള ഓർവെല്ലിൻ്റെ ദർശനത്തോടാണ് മീററ്റ് പോലീസ് നടപടി താരതമ്യം ചെയ്‌തത്.