കൊടും ചൂടില്‍ തളര്‍ന്ന് ഉത്തരേന്ത്യ

ഈ വര്‍ഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്.കിഴക്കന്‍ രാജസ്ഥാന്‍, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായി.

author-image
Sneha SB
New Update
R HEAT WAVE

ഡല്‍ഹി : കടുത്ത ചൂടില്‍ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ . ഉയര്‍ന്ന താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്.രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.49.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.ഈ വര്‍ഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്.കിഴക്കന്‍ രാജസ്ഥാന്‍, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായി.ഇന്നലെ തീവ്ര ഉഷ്ണ തരംഗമുണ്ടായത് പടിഞ്ഞാറന്‍ രാജസ്ഥാനിലാണ്.രാജസ്ഥാനിലെ ചുരുവില്‍ 47.6 ഡിഗ്രി സെല്‍ഷ്യസും ജയ്സല്‍മീറില്‍ 46.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.ഉത്തര്‍ പ്രദേശിലെ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ അവധി നല്‍കിയിരിക്കുകയാണ്.ജൂലൈ 1 മുതലാണ് സ്‌കൂളുകള്‍ പുനരാരംഭിക്കുക.അധ്യാപകരും ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലും അത്യുഷ്ണം തുടരുകയാണ്. സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില 41.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.

heat wave