സാമ്ന'യിലെ എഡിറ്റോറിയലിൽ മഹായുതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനം

മഹാരാഷ്ട്രയെ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരിൽ നിന്നും, വഞ്ചിച്ചവരിൽ നിന്നും, മഹാരാഷ്ട്രയുടെ ആത്മാഭിമാനം ഡൽഹിക്കാരുടെ കാലിൽ പണയപ്പെടുത്തിയവരിൽ നിന്നും നിങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാം എന്നും എഡിറ്റോറിയലിൽ ചോദിച്ചു.

author-image
Honey V G
Updated On
New Update
edtrl

മുംബൈ:സംസ്ഥാനത്തിന്റെ 66-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ശിവസേന (യുബിടി) മുഖപത്രമായ 'സാമ്ന'യിലെ എഡിറ്റോറിയലിൽ മഹായുതി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം.എഡിറ്റോറിയലിൽ മഹാരാഷ്ട്രയുടെ ധർമ്മം ഓർമ്മിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഡൽഹിയെ വാൽനക്ഷത്രമാക്കുന്നവരാണിപ്പോൾ ഭരണത്തിൽ ഇരിക്കുന്നവരെന്നും അവർ സഹ്യാദ്രികളെ ദുർബലപ്പെടുത്തിയവരാണെന്നും എഡിറ്റോറിയലിൽ പറഞ്ഞു. "മുൻകാല ശക്തമായ മഹാരാഷ്ട്ര ഇന്നും ഇവിടെയുണ്ടോ? 107 രക്തസാക്ഷികളുടെ വിയർപ്പും രക്തവും വഴി കെട്ടിപ്പടുത്ത മഹാരാഷ്ട്രയുടെ പ്രശസ്തി നിലനിർത്തണമെങ്കിൽ മറാത്തി ജനത വീണ്ടും പോരാടേണ്ടിവരും. മഹാരാഷ്ട്ര ധർമ്മത്തെ ഉണർത്തേണ്ടിവരും! ഇന്ന്, മഹാരാഷ്ട്ര ദിനം ആഘോഷിക്കുമ്പോൾ, ഇക്കാര്യം യഥാർത്ഥത്തിൽ ഉയർത്തുകയും വേണം. എന്നാൽ മഹാരാഷ്ട്രയിലെ ഭരണാധികാരികൾ ഈ സംസ്ഥാനത്ത് മഹാരാഷ്ട്രക്ക് വേണ്ടിയല്ല നില കൊള്ളുന്നത്. മഹാരാഷ്ട്രയെ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരിൽ നിന്നും, വഞ്ചിച്ചവരിൽ നിന്നും, മഹാരാഷ്ട്രയുടെ ആത്മാഭിമാനം ഡൽഹിക്കാരുടെ കാലിൽ പണയപ്പെടുത്തിയവരിൽ നിന്നും നിങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാം എന്നും എഡിറ്റോറിയലിൽ ചോദിച്ചു. ഒരുകാലത്ത് ജ്വലിച്ചു നിന്ന മഹാരാഷ്ട്ര കടത്തിന്റെയും കർഷക ആത്മഹത്യകളുടെയും 'കലുഷിത'മാകുന്നത് ദുഖമുളവാക്കുന്നു. മഹാരാഷ്ട്രയിലെ വ്യവസായങ്ങൾ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും മഹാരാഷ്ട്രയിലെ യുവാക്കൾക്ക് ലഭിക്കേണ്ട ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, ഡൽഹിക്കും ഗുജറാത്തിനും മുന്നിൽ തല കുനിക്കുന്ന ഭരണാധികാരികൾ ഇന്ന് മഹാരാഷ്ട്രയിൽ അധികാരത്തിൽ ഇരിക്കുന്നു". എഡിറ്റോറിയൽ അവകാശപ്പെട്ടു.

Mumbai City