'ഓപ്പറേഷന്‍ സിന്ദൂര്‍' ഭീകരതയ്ക്കുളള ഉചിതമായ മറുപടി: പ്രധാനമന്ത്രി മോദി

സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Sneha SB
New Update
MODI PMMM


ഗാങ്ടോക്ക്:ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ടവര്‍ക്കുള്ള ഉചിതമായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
'കഴിഞ്ഞ മാസം പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ടവര്‍ക്കുള്ള ഉചിതമായ മറുപടിയായിരുന്നു. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് മനുഷ്യരാശിക്കെതിരായ ആക്രമണമായിരുന്നു, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.'

സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗാങ്ടോക്കിലേക്ക് പോകാനുള്ള പ്രധാനമന്ത്രി മോദിയുടെ പദ്ധതി മോശം കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കി.പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയില്‍ നിന്ന് വെര്‍ച്വലായി പാല്‍ജോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയായിരുന്നു.

'ഇന്ത്യയെ ഒരു കായിക സൂപ്പര്‍ പവര്‍ ആക്കുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ സമര്‍പ്പിതരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'സാഹസിക കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറാനുള്ള സാധ്യത സിക്കിമിനുണ്ട്,എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'സിക്കിം ജൈവ കയറ്റുമതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് സംസ്ഥാനത്തിന് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കണക്റ്റിവിറ്റിയാണ് കേന്ദ്രത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്നും സെവോക്ക്-റാങ്പോ പദ്ധതി ഹിമാലയന്‍ സംസ്ഥാനത്തെ രാജ്യത്തെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PM Modi sikkim