ഓപ്പറേഷന്‍ സിന്ധു: നാലാം വിമാനത്തില്‍ ഒരു മലയാളിയടക്കം തിരിച്ചെത്തി

ഇറാവിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ ഓപ്പറേഷന്‍ സിന്ധുവിലൂടെ അയല്‍രാജ്യങ്ങള്‍ക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ.

author-image
Biju
New Update
operation 2dfg

ന്യൂഡല്‍ഹി : ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. വിമാനത്തില്‍ ഒരു മലയാളിയുമുണ്ട്. ടെഹറാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. നാലാമത്തെ വിമാനത്തില്‍ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേര്‍ നാട്ടിലെത്തി.

ഇറാവിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ ഓപ്പറേഷന്‍ സിന്ധുവിലൂടെ അയല്‍രാജ്യങ്ങള്‍ക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ. 

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നേപ്പാള്‍, ശ്രീലങ്ക സ്വദേശികള്‍ക്കായി പ്രത്യേകം നമ്പറുകളും എംബസി പ്രസിദ്ധീകരിച്ചു.

operation sindoor