/kalakaumudi/media/media_files/2025/01/30/GcfWTddw0HZqNPI7XFmB.jpg)
kejriwal
അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ നാടകീയമായ സംഭവ വികാസങ്ങൾ. ഓപ്പറേഷൻ താമര ആരോപണം അന്വേഷിക്കാൻ എത്തിയ ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘത്തെ കെജ്രിവാളിന്റെ വസതിയിൽ പ്രവേശിപ്പിക്കില്ല. ബിജെപി നൽകിയ പരാതിയിൽ ലെഫ്റ്റനന്റ് ഗവർണറുടെ ശിപാർശ പ്രകാരമായിരുന്നു ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘം സംഭവ സ്ഥലത്ത് എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് ആം ആദ്മി പാർട്ടി ആരോപണം ഉയർത്തിയത്. സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നൽകിയ ശേഷം ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘം മടങ്ങുകയായിരുന്നു. സംഭവത്തിൽ തെളിവുകൾ ഹാജരാക്കാൻ ആന്റി കറപ്ക്ഷൻ ബ്യൂറോ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. നോട്ടീസിൽ 16 സ്ഥാനാർത്ഥികളുടെയും ബന്ധപ്പെട്ട ആളുകളുടെയും വിശദാംശങ്ങൾ കൈമാറണമെന്നും പറയുന്നുണ്ട്.