പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍, നിര്‍ണായക വിവരം ലഭിച്ചു

ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവര്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.

author-image
Biju
New Update
DGJG

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. ഇതിന്റെ നിര്‍ണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുെട സ്ഥാനപതിമാരുമായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ 'ഇലക്ട്രോണിക് സിഗ്‌നേച്ചര്‍' പാക്കിസ്ഥാനില്‍ രണ്ടിടത്തെങ്കിലും കണ്ടെത്തിയിട്ടുണ്ട്. 

ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവര്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.

പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയിരുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും അവര്‍ക്കു മേലുള്ള രാജ്യാന്തര സമ്മര്‍ദം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ നീക്കം.

 

kashmir attack today