പഹല്‍ഗാമിന്റെ നോവായി ഹിമാന്‍ഷി; എത്തിയത് മധുവിധു ആഘോഷിക്കാന്‍

ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിക്കൊപ്പം കശ്മീരിലെത്തിയത്.

author-image
Biju
New Update
hhgj

ശ്രീനഗര്‍: 1984 ഡിസംബര്‍ 2,3 തീയതികളില്‍ നടന്ന ഭോപ്പാല്‍ വിഷവാതക ദുരന്തം. മണ്ണില്‍ പുതഞ്ഞ ഒരു കുട്ടിയുടെ മുഖത്ത് തലോടുന്ന ഒരുകൈ... വിയറ്റ്‌നാം യുദ്ധത്തല്‍ പ്രാണരക്ഷാര്‍ത്ഥം നഗ്നയായി ഓടുന്ന ഒരു കൊച്ചു പെണ്‍കുട്ടി...സിറിയന്‍ കലാപത്തിന്റെ ഇരായി കടല്‍ത്തീരത്ത് മുഖം മണലില്‍ പുതഞ്ഞ് കമിഴ്ന്ന് കിടക്കുന്ന അലന്‍ കുര്‍ദയെന്ന ഒരു കൊച്ചു കുട്ടി... ഗാസയില്‍ ഒരു കഷണം റൊട്ടിക്കായി കാത്തുകെട്ടിനില്‍ക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ ദയനീയ മുഖം... വയനാട്ടിലെ മലവെള്ളപ്പാച്ചിലില്‍ വെള്ളത്തല്‍ ഒരു കുട്ടിയെയും ഉയര്‍ത്തി കഴുത്തറ്റം വെള്ളത്തല്‍ നില്‍ക്കുന്ന ഒരു ബാലന്‍... അങ്ങനെ ലോകത്ത് എവിടെ ദുരന്തമുണ്ടായാലും ഒരൊറ്റ ചിത്രം കൊണ്ട് ആ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തിന് തുറന്നുകാട്ടുന്നത് ലോകം ഏറ്റെടുക്കാറുണ്ട്.

അങ്ങനെ ഏറ്റവും ഒടുവില്‍ കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ തീവ്രവാദകള്‍ നടത്തിയ നരനായാട്ടിന്റെ വ്യാപ്തി വെളിവാക്കുന്ന ഒരു ചിത്രം ഏറ്റെടുത്തിയിരിക്കുകയാണ് ലോകം. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍  ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികെ ഭാര്യ ഹിമാന്‍ഷി ഇരിക്കുന്നതാണ് നോവിന്റെ ചിത്രമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്. 

വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം.

ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ 'എന്നെയും കൊല്ലു'യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പയുകയും ചെയ്തിട്ടുണ്ട്. 

 

kashmir attack today