പാക് ഭീകരന്റെ ദയഹര്‍ജി തള്ളി രാഷ്ട്രപതി ദ്രൗപദി മുര്‍മു

രജപുത്താന റൈഫിള്‍സിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് നേരെ അതിക്രമിച്ച് കടന്ന അക്രമികള്‍ നിറയൊഴിക്കാന്‍ തുടങ്ങുകയായിരുന്നു. ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആരിഫിനെ പിടികൂടാനായി.

author-image
Rajesh T L
New Update
droupati

pak terrorist

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയായ പാകിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ആരിഫ് എന്ന അഷ്താഖിന്റെ ദയഹര്‍ജി തള്ളി രാഷ്ട്രപതി ദ്രൗപദി മുര്‍മു. 2000 ഡിസംബര്‍ പന്ത്രണ്ടിന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ രജപുത്താന റൈഫിള്‍സിലെ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 27ന് തന്നെ മുര്‍മു ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു.ഇയാളാണ് ആക്രമണത്തിലെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി 2022 നവംബര്‍ രണ്ടിന് ലഷ്‌കര്‍ ഇ തോയിബ ഭീകരനായ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ജൂലൈ 25ന് രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മുര്‍മു ദയാഹര്‍ജി തള്ളുന്നത്.

2000 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നിര്‍മ്മിതി കൂടിയാണ് ചെങ്കോട്ട. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. ആക്രമണത്തിന് ശേഷം മുഹമ്മദ് ആരിഫിനെ പിടികൂടി വിചാരണ ചെയ്യാനായി. മുഗള്‍ വംശകാലത്തെ കോട്ടയാണിത്. ഇതിന്റെ സുരക്ഷയ്ക്കായി രജപുത്താന റൈഫിള്‍സിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് നേരെ അതിക്രമിച്ച് കടന്ന അക്രമികള്‍ നിറയൊഴിക്കാന്‍ തുടങ്ങുകയായിരുന്നു. ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആരിഫിനെ പിടികൂടാനായി.

 

pak terrorist