/kalakaumudi/media/media_files/2025/05/13/nPWvrZt4jSefRzaTBySm.jpg)
പാൽഘർ:2009 ലെ കൊലപാതകക്കേസിൽ 15 വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന 66 കാരനെ പാൽഘർ പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് ദേഹു കുർഹാഡെ എന്ന പ്രതിയെ കഴിഞ്ഞ ആഴ്ച പാൽഘർ ജില്ലയിലെ വാഡയിൽ നിന്ന് പിടികൂടിയതായി താനെ റൂറൽ പോലീസ് സൂപ്രണ്ട് ഡോ. ഡി.എസ്. സ്വാമി സ്ഥിരീകരിച്ചു.
2009 ജൂൺ 5 ന് മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുരേഷ് റാവ്ജി വാഗിന്റെ കൊലപാതകത്തിന് പിന്നിൽ കുർഹാഡെ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുർഹാഡെയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒരു തർക്കത്തിനിടെ വാഗിനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ വാഗ് രണ്ടാം നാൾ മരണപെടുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 324 (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ), സെക്ഷൻ 504 (മനഃപൂർവമായ ആക്രമണം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു,എന്നാൽ സംഭവദിവസം മുതൽ കുർഹാഡെ ഒളിവിലായിരുന്നു.