പാലിയേക്കര ടോള്‍ പിരിവ്; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗതാഗതയോഗ്യമല്ലാതെ ടോള്‍ പിരിക്കുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തിന്റെ പ്രധാന വാദം

author-image
Biju
New Update
paliyekkaraa

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈകോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോള്‍ പിരിക്കുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തിന്റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതിഅനുമതി നല്‍കിയത്. 

ജസ്റ്റിസുമാരായ വിക്രംനാഥ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഗതാഗതയോഗ്യമല്ലാതെ ടോള്‍ പിരിക്കുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം.ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.