യമുനയില്‍ വിഷം: കെജ്രിവാളിനെതിരേ നിയമ പോരാട്ടത്തിന് ഹരിയാന

കെജ്‌രിവാളിന്റെ നിരുത്തരവാദപരമായ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിപു ഗോയല്‍ പറഞ്ഞു.

author-image
Prana
New Update
kejriwal and atishi

യമുനാ നദിയില്‍ വിഷം കലര്‍ത്തിയെന്ന കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരേ നിയമപോരാട്ടത്തിന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍.സോണിപത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കെജ്രിവാളിനോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് നോട്ടീസ് അയച്ചു.കെജ്‌രിവാളിന്റെ നിരുത്തരവാദപരമായ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിപു ഗോയല്‍ പറഞ്ഞു.തിങ്കളാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കെജ്‌രിവാള്‍ യമുന നദിയിലെ ജലം മലിനമാകാന്‍ കാരണം ഹരിയാനയിലെ ബിജെപി സര്‍ക്കാരാണെന്ന ആരോപണം ഉന്നയിച്ചത്. യമുനയിലെ അമോണിയത്തിന്റെ അളവ് അനുവദനീയമായതിനേക്കാള്‍ 700 മടങ്ങ് കൂടുതലാണെന്നും ഇതിന് കാരണം ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഡല്‍ഹിയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഹരിയാനയെയും ഉത്തര്‍പ്രദേശിനെയുമാണ്. പക്ഷെ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിയിലേക്കെത്തുന്ന യമുന ജലത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് കെജരിവാള്‍ ആരോപിച്ചു.ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുള്‍പ്പെടെ മറ്റ് എ എ പി നേതാക്കളും പിന്നീട് ഇതേ ആരോപണവുമായി മുന്നോട്ടുവന്നു. ബിജെപിയുടെ 'ജല ഭീകരതക്ക്' എതിരെ നടപടി ആവശ്യപ്പെട്ട് ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്‌സേനക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അതിഷി കത്ത് നല്‍കി. ഇതിന് മറുപടിയായി രാത്രി എട്ട് മണിക്കകം ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെജരിവാളിന് നിര്‍ദേശം നല്‍കി.

 

 

aravind kejriwal