/kalakaumudi/media/media_files/2025/04/30/H2nm3zW3BjpILEdbqxhm.jpg)
താനെ: കഴിഞ്ഞ നാല് ദിവസമായി കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ബംഗ്ലാദേശി പൗരന്മാർക്കായി കല്യാൺ പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.തിരച്ചിലിനെ തുടർന്ന് വർഷങ്ങളായി സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ആറ് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കല്യാൺ ഡോംബിവ്‌ലി നഗരത്തിൽ ചില ബംഗ്ലാദേശി പൗരന്മാർ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിദേശ പൗരന്മാർക്കുള്ള നിയമത്തിലെയും ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരം അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
"സ്വന്തം രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം അവർ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി", ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു ഇവരുടെ കൈവശം സാധുവായ രേഖകളോ ഇവിടെ ജോലി ചെയ്യാനോ താമസിക്കാനോ അനുമതിയോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
സമീപ വർഷങ്ങളിൽ, താനെയിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം അത്തരം വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പോലീസ് ഒരു പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കല്യാൺ ഡോംബിവ്‌ലി മേഖലയിലുടനീളമുള്ള 38 ബംഗ്ലാദേശി പൗരന്മാർക്കെതിരെ കല്യാൺ പോലീസ് ഇതുവരെ ആകെ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.