/kalakaumudi/media/media_files/2025/12/25/modhi-in-church-2025-12-25-11-24-27.jpg)
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ ക്രിസ്മസ് ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഡൽഹിയിലെ സിഎൻഐ സഭാ ദേവാലയത്തിലെ പ്രാർത്ഥാനാ ചടങ്ങുകളിൽ ആണ് നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തത് .
സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ.
പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ചടങ്ങിൽ നടന്നു. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു.
ഏറ്റുവാങ്ങിയ ബൈബിൾ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി.
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു.
എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു.
യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ എന്നും മോദി എക്സിൽ കുറിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ രാജ്യത്ത് പലയിടത്തും ഹിന്ദുത്വ ആക്രമണങ്ങൾ അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രി ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച് ഓഫ് റിഡെംപ്ഷനിൽ സന്ദർശനം നടത്തുന്നത്.
കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചന്ദ്രശേഖർ അപലപിച്ചു.
ചില വട്ടുള്ള ആൾക്കാർ ക്രിസ്ത്യാനികൾക്കു നേരെ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയിൽ ഇടരുതെന്ന് രാജീവ് ചന്ദ്രശേഖർ ചടങ്ങിനു ശേഷം പ്രതികരിച്ചു.
ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
