കോൺഗ്രസിന് വീണ്ടും തിരിച്ചടി, ബിജെപിയിൽ ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി; നീക്കം പാർട്ടി വിട്ട് മണിക്കൂറുകൾക്കകം

കഴിഞ്ഞ ദിവസം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് ബിട്ടു പാർട്ടിയിൽ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.

author-image
Sukumaran Mani
New Update
Bittu

Tajinder Bittu

Listen to this article
0.75x1x1.5x
00:00/ 00:00

തജീന്ദർ സിംഗ് ബിട്ടു(Tajinder Bittu) ബിജെപിയിൽ ചേർന്നു(joins BJP). കോൺഗ്രസിൽ (Congress) നിന്ന് രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള കോൺഗ്രസ് സെക്രട്ടറിയായിരുന്ന ബിട്ടു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിൻ്റെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ഡൽഹിയിൽ വെച്ച് ബിജെപിയിൽ ചേർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടയിൽ കഴിഞ്ഞ ആഴ്ചകളിൽ ഒട്ടേറെ ഉന്നത നേതാക്കളുടെ പലായനം കണ്ട കോൺഗ്രസിന് മറ്റൊരു തിരിച്ചടിയാണിത്.

“ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഹിമാചൽ പ്രദേശിൻ്റെ എഐസിസി സെക്രട്ടറി കോ-ഇൻചാർജിൽ നിന്നുമുള്ള എൻ്റെ രാജി സമർപ്പിക്കുന്നു,” അദ്ദേഹം കത്തിൽ പറഞ്ഞു. ഭാരിച്ച ഹൃദയത്തോടെ 35 വർഷത്തിന് ശേഷം ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ബിട്ടു തൻ്റെ രാജിക്കത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചത്.

മാർച്ചിൽ, പാർട്ടിയിലെ ചില നേതാക്കളുടെ "പീഡനവും സ്വഭാവഹത്യയും" ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായി രോഹൻ ഗുപ്തയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ അദ്ദേഹം മത്സരത്തിൽ നിന്ന് വിട്ടുനിന്നു. നേരത്തെ, വക്താവ് ഗൗരവ് വല്ലഭും ഒളിമ്പിക് മെഡൽ ജേതാവും ബോക്‌സറുമായ വിജേന്ദർ സിങ്ങും കോൺഗ്രസ് വിട്ടിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കിയതായി കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും മുംബൈയിലെ മുതിർന്ന നേതാവ് സഞ്ജയ് നിരുപവും രാജിവച്ചു.

priyanka gandhi BJP Tajinder Bittu