/kalakaumudi/media/media_files/2025/05/18/QCtl0lfvosK3CUxkWQZG.jpg)
ദില്ലി: പിഎസ്എൽവി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂർവമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. 'പ്രഷർ ഡ്രോപ്പ്' എന്നാണ് ഐഎസ്ആർഓ ചെയർമാൻ ഉപഗ്രഹത്തിന് നേരിട്ട പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. ഇത് നാലാം തവണയാണ് ഐഎസ്ആർഓ യുടെ ഡൗത്യം പരാജയപ്പെടുന്നത്.
റഡാർ ഇമേജിങ് സാറ്റ് ലൈറ്റുകളിൽ ഏറ്റവും പുതിയ ഉപഗ്രഹത്തെ വിക്ഷേപിക്കാനുള്ള ഒരു ഡൗത്യമായിരുന്നു ഇത്.
അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101-ാം വിക്ഷേപണം കൂടിയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഐഎസ്ആർഒ ഒരു ഫെയിലിയർ അനാലിസിസ് കമ്മിറ്റി രൂപീകരിക്കും. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഇനി അടുത്ത ദൗത്യത്തിലേക്ക് ഐഎസ്ആർഒ നീങ്ങുന്നത്.