പൂനെ ബലാത്സംഗ കേസ്:താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും കള്ള കേസിൽ കുടുക്കിയതാണെന്നും അറസ്റ്റിലായ പ്രതി

സ്വാർഗേറ്റ് ബസ് സ്റ്റേഷന്റെ മുഴുവൻ പ്രദേശവും സിസിടിവി നിരീക്ഷണത്തിലാണ്, എന്നിട്ടും പോലീസ് ഇതുവരെ കോടതിയിൽ ഒരു ദൃശ്യവും സമർപ്പിക്കുകയോ പ്രതിഭാഗവുമായി പങ്കിടുകയോ ചെയ്തിട്ടില്ല.

author-image
Honey V G
New Update
rape case

പൂനെ:പൂനെ സ്വാർഗേറ്റ് ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി ദത്താത്രയ ഗഡെ (37) പൂനെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു, സോഷ്യൽ മീഡിയയുടെ സമ്മർദ്ദം മൂലമാണ് പൂനെ പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഇരയെ താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വാദിച്ചു.സംഭവത്തിന് ശേഷം തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതായും ഇത് പോലീസ് കാര്യമായ തെളിവുകളില്ലാതെ തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചതായും അഭിഭാഷകൻ വാജെദ് ഖാൻ പ്രതിനിധീകരിച്ച ഗാഡെ തന്റെ അപേക്ഷയിൽ അവകാശപ്പെട്ടു. പൂനെയിലെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനാണ് താനെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും വാദിച്ചു. അതേസമയം കോടതി അപേക്ഷ പരിഗണിച്ച് ഏപ്രിൽ 8 ന് മറുപടി സമർപ്പിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഗേഡ് തന്റെ അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന വാദങ്ങൾ ഇങ്ങനെയാണ്, “സ്വാർഗേറ്റ് ബസ് സ്റ്റേഷനിലെ തിരക്കേറിയ സമയത്താണ് ആരോപണവിധേയമായ സംഭവം നടന്നതെന്നും, അതിനാൽ ഇത്തരമൊരു കുറ്റകൃത്യം ആരും ശ്രദ്ധിക്കാതെ നടക്കാൻ സാധ്യതയില്ലെന്നും പ്രതി വാദിച്ചു.സ്വാർഗേറ്റ് ബസ് സ്റ്റേഷന്റെ മുഴുവൻ പ്രദേശവും സിസിടിവി നിരീക്ഷണത്തിലാണ്, എന്നിട്ടും പോലീസ് ഇതുവരെ കോടതിയിൽ ഒരു ദൃശ്യവും സമർപ്പിക്കുകയോ പ്രതിഭാഗവുമായി പങ്കിടുകയോ ചെയ്തിട്ടില്ല. ”ഇരയുടെ മൊഴി പ്രകാരം, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതി ബസിന്റെ രണ്ട് വാതിലുകൾ അടച്ചു എന്നതാണ്.എന്നാൽ ശിവ് ഷാഹി എസി ബസുകൾക്ക് ഒരു വാതിൽ മാത്രമേ ഉള്ളൂ, ഇത് പരാതിയുടെ കൃത്യതയെക്കുറിച്ച് സംശയം ഉയർത്തുന്നു". പ്രതി ഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പോലീസ് റിപ്പോർട്ടുകൾ പ്രകാരം കേസ് ഇപ്രകാരമാണ്. സംഭവ ദിവസം പുലർച്ചെ 5:45 ഓടെ 26 കാരിയായ ഇര സ്വാർഗേറ്റ് ബസ് സ്റ്റേഷനിൽ ഫാൽട്ടനിലേക്കുള്ള ബസ് കാത്തിരിക്കുകയായിരുന്നു.ആ സമയത്ത് പ്രതിയായ ദത്താത്രയ രാംദാസ് ഗഡെയെ കാണുകയും ആദ്യം പുറപ്പെടുന്ന ബസ് ഏതാണെന്നു ചോദിക്കുകയും ചെയ്തു. എന്നാൽ പ്രതി ബസ് മറ്റൊരു പ്ലാറ്റ്‌ഫോമിലാണെന്ന് തെറ്റി ധരിപ്പിച്ചുവെന്നും തുടർന്ന് അയാൾ ഇരയെ ബസിൽ കയറ്റി വിടാം എന്ന് പറഞ്ഞ് ഒരു ഒഴിഞ്ഞ ശിവ് ഷാഹി എസി ബസിലേക്ക് കൊണ്ടു പോവുകയും ചെയ്തു.ശേഷം അകത്തുകടന്ന ഉടനെ അയാൾ ബസിന്റെ വാതിലുകൾ അടച്ച് ബലാത്സംഗം ചെയ്ത് ഓടി രക്ഷപ്പെട്ടുവെന്നുമാണ് പോലിസ് ആരോപണം.

Mumbai City