ടിക്കറ്റ് ബുക്കിങ്ങിലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രയിലുമുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് റയിൽവേ

വെയ്റ്റിങ് ലിസ്റ്റ് ടിക്കയറ്റുള്ളവർക്ക് ട്രെയിൻ യാത്രയിൽ പുതിയ മാനദണ്ഡം. സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ യാത്ര ചെയ്യാന്‍ ഇനി മുതൽഅനുവദിക്കില്ല. ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു

author-image
Rajesh T L
New Update
ticket booking

വെയ്റ്റിങ് ലിസ്റ്റ് ടിക്കയറ്റുള്ളവർക്ക് ട്രെയിൻ യാത്രയിൽ പുതിയ മാനദണ്ഡംസ്ലീപ്പര്‍, എ.സി കോച്ചുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ യാത്ര ചെയ്യാന്‍ ഇനി മുതൽഅനുവദിക്കില്ല. ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ മാത്രമേ യാത്രയ്ക്ക് അനുവാദമുള്ളൂ. ചട്ട ലംഘനം നടത്തുന്നവർക്ക് എതിരെ പിഴ ഈടാക്കാനും തീരുമാനമായി. റിസേർവ് ചെയ്ത യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻ നിർത്തിയാണ് റെയിൽവെയുടെ പുതിയ നടപടി.

ഇതിനുപുറമെ ഓൺലൈൻ ബുക്കിങ്, മുൻകൂട്ടിയുള്ള റിസർവേഷൻ തുടങ്ങിയ പ്രവർത്തനങ്ങളിലും റെയിൽവേ മാറ്റങ്ങൾ വരുത്തി. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു.

വ്യാജ ബുക്കിങ്ങുകൾ തടയുന്നതിനുള്ള നടപടികളും റെയിവേ സ്വീകരിച്ചിട്ടുണ്ട്. അതിനായി ഇനിമുതൽ ഐആര്‍സിടിസി അതിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താവിന്റെ ഐഡന്റിറ്റിയുടെ ആധികാരികത ഉറപ്പിക്കാനാണ് റയിൽവേ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലൂടെ ഓരോതവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും  ടി പി യിലൂടെ അവരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ നടത്തേണ്ടി വരും.

indian railway