/kalakaumudi/media/media_files/2025/04/19/JXktI1p0fvLdp9zN0waA.jpg)
മുംബൈ:കോട്ടയം സ്വദേശികളും ഗുജറാത്തിലെ വാപ്പി നിവാസികളുമായ ജയിസൺ പി തോമസ്സ് - റീഷ ജയിസൺ ദമ്പതികളുടെ മകൻ ജോഹൻ ജയിസൺ (14) ആണ് ഏപ്രിൽ 18 വെള്ളിയാഴ്ച രാവിലെ 4 മണിക്ക് മുംബൈ- ഗുജറാത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. വാപ്പിയിലെ സ്വകാര്യ കമ്പിനിയിൽ ജനറൽ മാനേജരായി ജോലിചെയ്യുന്ന ജയിസണും, ഭാര്യയും മകനും കൂടി മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ മകളെ സ്വീകരിച്ച ശേഷം വാപ്പിയിലേക്കുളള മടക്കയാത്രയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മഹാരാഷ്ട്ര- ഗുജറാത്ത് അതിർത്തി പ്രദേശമായ ചാറോട്ടിയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജയിസണും, ഭാര്യയും മകളും നിലവിൽ വാപ്പിയിലെ ഹരിയ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. എന്നാൽ ഇപ്പോൾ അപകട നില തരണം ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജോഹന്റെ മൃതദേഹം ലീഗൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മുംബൈയിലെത്തിച്ച് വ്യോമമാർഗ്ഗം കോട്ടയത്ത് എത്തിക്കും. അതേസമയം കേരളത്തിൽ നിന്നും ജയിസന്റെ ബന്ധുക്കൾ വാപ്പിയിലെ ആശുപത്രിയിലെത്തിയിട്ടുണ്ട് ഡഹാണു കേരള സമാജം പ്രസിഡന്റ് ടി.കെ എബ്രഹാമും സഹ പ്രവര്‍ത്തകരും വാപ്പിയിലേയും, ദമനിലേയും മലയാളി സമാജങ്ങളും സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് കുടുംബത്തിന് ആവശ്യമായ അനുബന്ധ സഹായങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.