സൽമാൻ ഖാന് വീണ്ടും വധ ഭീഷണി; പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം

മുംബൈ : അന്തരിച്ച എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്ക് മിസ്ഡ് കോൾ ചെയ്ത് ഭീഷണി സന്ദേശമയച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ 21 കാരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.

author-image
Rajesh T L
Updated On
New Update
lifethreat

മുംബൈ : അന്തരിച്ച എൻസിപി  നേതാവ് ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്ക് മിസ്ഡ് കോൾ ചെയ്ത് ഭീഷണി സന്ദേശമയച്ചതിനെ തുടർന്ന്   ഉത്തർപ്രദേശ് സ്വദേശിയായ 21 കാരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച വൈകുന്നേരം ബാന്ദ്രയിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിൽ സൽമാൻ ഖാനെയും എംഎൽഎയെയും മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.ഷാൻ സിദ്ദിഖിൻ്റെ ഓഫീസിലെ ജീവനക്കാരൻ പോലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനു  പിന്നാലെ  ഭീഷണിക്ക് പിന്നിൽ  മുഹമ്മദ് തയ്യബാണെന്ന്  പോലീസ്   തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.


പ്രതിയെ മുംബൈ നിർമ്മൽ നഗർ പോലീസിന് കൈമാറി, സന്ദേശം അയച്ചതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് ചോദ്യം ചെയ്തുവരികയാണ്. ബാബ സിദ്ദിഖിയെ ഒക്‌ടോബർ 12 ന് മുംബൈയിലെ നിർമൽ നഗറിലെ   അദ്ദേഹത്തിന്റെ  മകൻ സീഷാൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്തു  വെച്ചായിരുന്നു  വെടിവെച്ചു കൊലപ്പെടുത്തിയത്.

സിദ്ദിഖിയുടെ വധക്കേസിൽ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ഗുർമൈൽ ബൽജിത് സിംഗ് (23), ധരംരാജ് കശ്യപ് (21), ഹരീഷ് കുമാർ നിസാദ് (26), പ്രവീൺ ലോങ്കർ (30), നിതിൻ ഗൗതം സപ്രെ (32), ചേതൻ ദിലീപ് പർധി, രാം ഫൂൽചന്ദ് കനോജിയ (43),സംഭാജി കിസാൻ പർധി (44),പ്രദീപ് ദത്തു,തോംബ്രെ (37) എന്നിവരാണ് പ്രതികൾ. 

ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം സബർമതി  ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ   ലോറൻസ് ബിഷ്‌ണോയി ഏറ്റെടുത്തു.ബാബ സിദ്ദിഖി വധക്കേസിൽ ഉൾപ്പെട്ടെന്ന് സംശയിക്കുന്ന മൂന്ന് വെടിവെപ്പുകാർ ബാബ സിദ്ദിഖിയെ  വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ജയിലിൽ കഴിയുന്ന  ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുമായി സ്‌നാപ്ചാറ്റ് വഴി ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.

 

threat ncp threat call threatening case baba siddique lawrance bishnoy salman khan