/kalakaumudi/media/media_files/2025/05/12/1qAZeH1R2BiO5A7nYnZQ.jpg)
മുംബൈ:ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത് രംഗത്ത്. രാജ്യത്തെ സുരക്ഷയ്ക്ക് നിർണായക നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപെട്ടത്. "അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും" അദ്ദേഹം ആരോപിച്ചു". ഇത് മോദി സർക്കാരിന്റെ ബലഹീനതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.ഒരിക്കലും നമ്മുടെ രാജ്യത്ത് ഒരു മൂന്നാം കക്ഷിക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ആയിരുന്നു ഇതുവരെ.പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞു.രാജ്യത്തിന്റെ വിഷയങ്ങളിൽ അമേരിക്ക ഇടപെടുന്നതും തീരുമാനം എടുക്കുന്നതും ഇതാദ്യമാണ്". ഇതാണ് മോദി സർക്കാരിന്റെ ബലഹീനതയെന്നും റൗത് പറഞ്ഞു. അതേസമയം ആറ് തീവ്രവാദികൾ ഇപ്പോഴും ഈ രാജ്യത്തിന്റെ മണ്ണിൽ ഒളിച്ചിരിക്കുന്നു" എന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റൗത് അവകാശപ്പെട്ടു. "