/kalakaumudi/media/media_files/sVoijcSYDaRu36wx1fDx.jpg)
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് നടപടി. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ഗാലക്‌സി അപ്പാർട്ട്‌മെന്റിലാണ് സൽമാൻ ഖാൻ വർഷങ്ങളായി താമസിക്കുന്നത്. കഴിഞ്ഞ വിഷു ദിനത്തിൽ ബൈക്കിലെത്തിയ രണ്ടു പേർ ഇവിടെ വെടിവെപ്പ് നടത്തിയിരുന്നു. അതിന് ശേഷം നടന്റെ വീടിന് സുരക്ഷയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഒന്നുകൂടി വർധിപ്പിച്ചു.
സൽമാൻ ഖാനെ കൂടി ഭയപ്പെടുത്തുന്നതിനായാണ് ലോറൻസ് ബിഷ്‌ണോയ് സംഘം കൊല നടത്തിയത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. നേരത്തെ പല സംസ്ഥാനങ്ങളിലും ഈ സംഘം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മുംബൈയിൽ ഇത് ആദ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
