/kalakaumudi/media/media_files/2024/12/11/3mWj3ArBsvNgZGL6TCcJ.jpg)
ന്യൂഡൽഹി:ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം പി.വയനാട് വിഷയം അടക്കം ചൂണ്ടിക്കാട്ടിയാണ് എം പി രൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി അവതരിപ്പിച്ച പുതിയ ബില്ലുതന്നെ ദുരന്തമെന്നായിരുന്നു എം പിയുടെ പ്രതികരണം.മാത്രമല്ല എന്തുകൊണ്ട് കേന്ദ്രം വയനാടിന് സഹായം നല്കാൻ മടിക്കുന്നു വെന്നും അദ്ദേഹം ചോദിച്ചു
സർക്കാരിന്റെ ബില്ല് അവതരണം എടുത്തു ചാട്ടമായിരുന്നുവെന്നും വിദഗ്ദ്ധ പഠനം നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം വിമർശിച്ചു.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതു. 480 ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതാവുകയാണ് ഉണ്ടായതു.പുതിയ ബിൽ എന്ത് മാറ്റമാണ് കൊണ്ടുവന്നത്.ഈ ബില്ലുകൾക്കൊന്നും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാടിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം പൂർണ്ണമായും തള്ളിയമട്ടാണ്.എന്താണ് യാഥാർഥ്യം എന്ന് തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല.വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണ്.എന്തിനാണ് വയനാടിന് സഹായം നല്കാൻ കേന്ദ്രം മടിക്കുന്നത്.ഇടക്കാല സഹായം അനുവദിക്കുന്നതിലും വലിയ വീഴ്ചയാണ് വന്നിട്ടുള്ളതു. മാത്രമല്ല എൻ ഡി ആർ എഫ് വിതരണത്തിലും കേന്ദ്രം വേർതിരിവ് കാട്ടുകയാണ്.കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ല.ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പാക്കുന്നില്ല, എം പിമാരെ കേൾക്കാനും കേന്ദ്രം തയ്യറാകുന്നില്ല എന്നും തരൂർ കൂട്ടിച്ചേർത്തു.