/kalakaumudi/media/media_files/DvjjQiaLbtphizLzCgBt.jpg)
ധാക്ക∙ ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സഹോദരിക്കൊപ്പം രാജ്യം വിട്ട് ഇവർ ഇന്ത്യയിലെത്തി. രാജ്യത്തെ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും സർക്കാരെന്നും പാർട്ടികളുമായി നടത്തിയ അടിയന്തര ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു
ബംഗ്ലദേശ് പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് അതിർത്തി സുരക്ഷസേന (ബിഎസ്എഫ്). ബിഎസ്എഫ് ആക്ടിങ് ഡയറക്ടർ ജനറൽ ദൽജിത്ത് സിങ് ചൗധരിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.