പൂനെയിലെ മലയാളി സാമൂഹ്യ പ്രവർത്തകൻ കെ എസ്‌ രവിക്ക് ഗുണ്ടാ ആക്രമണത്തിൽ പരിക്ക്:ഭീഷണി ഉണ്ടായിരുന്നതായി കുടുംബം

അതേസമയം കെ എസ്‌ രവിയുടെ വർക്ക് ഷോപ്പ് പ്രവർത്തിക്കണമെങ്കിൽ പണം ലഭിക്കണം എന്നാവശ്യപ്പെട്ട് ഒരാളുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. എന്നാൽ 30 വർഷങ്ങൾക്ക് മുമ്പ് ഈ വർക് ഷോപ്പ് അന്നത്തെ വിലയെക്കാൾ കൂടുതൽ വില കൊടുത്ത് വാങ്ങിയതിന്റെ എല്ലാ രേഖകളും കയ്യിലുണ്ടെന്നും കുടുംബം വ്യക്തമാക്കി

author-image
Honey V G
New Update
attck

പൂനെ:മലയാളം മിഷ്യൻ സെക്രട്ടറിയും, പിഎംഫ് സജീവ പ്രവർത്തകനും യുകെഫ് സെക്രട്ടറിയുമായ കെ എസ് രവിക്ക് ഗുണ്ടാ ആക്രമത്തിൽ പരിക്കേറ്റു.കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം സ്വദേശിയായ കെ എസ്‌ രവി നിലവിൽ ജൂപിറ്റർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.പിന്നിൽ നിന്നും ഏറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളെ കൂടാതെ,കാലിന് സാരമായ പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരളിനേറ്റ പരിക്കിൽ രക്ത സ്രാവം മൂലം ശാസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇപ്പോൾ അപകട നില തരണം ചെയ്തുവെന്നും, ഇന്നോ നാളെയോ കാലിന് ഒരു ഓപ്പറേഷൻ കൂടി ചെയ്യേണ്ടി വരുമെന്നും കുടുംബം അറിയിച്ചു. അതേസമയം കെ എസ്‌ രവിയുടെ വർക്ക് ഷോപ്പ് പ്രവർത്തിക്കണമെങ്കിൽ പണം ലഭിക്കണം എന്നാവശ്യപ്പെട്ട് ഒരാളുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. എന്നാൽ 30 വർഷങ്ങൾക്ക് മുമ്പ് ഈ വർക് ഷോപ്പ് അന്നത്തെ വിലയെക്കാൾ കൂടുതൽ വില കൊടുത്ത് വാങ്ങിയതിന്റെ എല്ലാ രേഖകളും കയ്യിലുണ്ടെന്നും കുടുംബം വ്യക്തമാക്കി.പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിലേക്ക് നയിച്ചതെന്നും കുടുംബം കൂട്ടിച്ചേർത്തു. പിഎംഫ് സെക്രട്ടറി ട്ടി ടി ജോണി, യുകെഫ് പ്രസിഡന്റ്‌ പദ്മനാഭൻ പൊതുവാൾ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് നായർ, പി. കെ. രവീന്ദ്രൻ (ദേവൻ),ശിവൻ കുട്ടി, സിഎംസ് കലാ മന്ദിർ ചെയർമാൻ പി. വി ഭാസ്കരൻ, യുകെഫ് വൈസ് പ്രസിഡന്റ്‌ ജോർജ് മാത്യു (പിമ്പ്രി ചിഞ്ച് വാദ് കോൺഗ്രസ്‌, സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ്‌) പിഎംഫ് മുൻ പ്രസിഡന്റ്‌ രാജൻ നായർ, കേരള സമാജം പ്രസിഡന്റ്‌, മധു നായർ എന്നിവർ ഈ വിഷയത്തിൽ ഇടപെടുകയും ഹോസ്പിറ്റലിൽ എത്തി കുടുംബംഗങ്ങളുമായി വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.സംഭവത്തിൽ പിമ്പ്രി പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Mumbai City