സ്റ്റീല്‍ വില ഉയരാന്‍ സാധ്യത

ടണ്ണിന് 1000-1500 രൂപ വരെ ഉയരാമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ബിഗ്മിന്റ് സിഇഒ ധ്രുവ് ഗോയല്‍ വിലയിരുത്തുന്നത്. നിര്‍മാണ മേഖലയിലെ ചെലവ് ഏറാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

author-image
Prana
New Update
steel

steel Photograph: (google)

രാജ്യത്തെ സ്റ്റീല്‍ വില ടണ്ണിന് 1500 രൂപ വരെ ഉയരാന്‍ സാധ്യത. സുരക്ഷാ തീരുവ നടപ്പില്‍ വരുന്നതോടെ ഇറക്കുമതി കുറയുന്നതാണ് കാരണമെന്ന് ഐസിആര്‍എ. താരിഫ് ഭീഷണിയെ തുടര്‍ന്ന് അമേരിക്കയ്ക്ക് പകരം ഇന്ത്യന്‍ വിപണിയാണ് ചൈന അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സ്റ്റീല്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആഭ്യന്തര വിപണിയില്‍ വില കുറയും. ഇത് രാജ്യത്തെ കമ്പനികളെ നഷ്ടത്തിലേക്ക് നയിക്കും. ഇതിന് പരിഹാരമായാണ് വാണിജ്യ മന്ത്രാലയം സറ്റീലിന് സുരക്ഷാ തീരുവ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതെ്ന്നും ഐസിആര്‍എ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ ഇറക്കുമതി ഗണ്യമായി കുറയുമ്പോള്‍ സ്റ്റീലിന്റെ ആഭ്യന്തര ഡിമാന്‍ഡ് ക്രമാനുഗതമായി ഉയരും. ഇത് ആഭ്യന്തര നിര്‍മ്മാതാക്കളുടെ ലാഭക്ഷമതയും ശേഷി വിനിയോഗവും വര്‍ദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. 12 ശതമാനം അധിക നികുതിയാണ് സുരക്ഷാ തീരുവയായി വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ ചുമത്തുകയെന്നാണ് വിവരം. ഇതോടെ ഇറക്കുമതി കുറയ്ക്കാന്‍ വിദേശ രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുമെന്നാണ് കണക്കുകൂട്ടല്‍. തീരുവ വരുന്നതോടെ സ്റ്റീല്‍ വില ടണ്ണിന് 1000-1500 രൂപ വരെ ഉയരാമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ബിഗ്മിന്റ് സിഇഒ ധ്രുവ് ഗോയല്‍ വിലയിരുത്തുന്നത്. നിര്‍മാണ മേഖലയിലെ ചെലവ് ഏറാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

STEEL - AMERICA