/kalakaumudi/media/media_files/2025/04/19/WQxGCxGOGgDlgO5Z6tZm.jpg)
ബെംഗളൂരു: ശിവമോഗ ജില്ലയിലെ ശരാവതിനഗരയിലുള്ള ആദിചുഞ്ചനഗിരി സ്കൂളില്‍ കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) പൊതുപ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവാദം.
സിഇടി പരീക്ഷാ നടത്തിപ്പ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
നടരാജ് ഭഗവത് എന്നയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ് സെക്ഷൻ 115(2), 299, 351(1), 352, സെക്ഷൻ 3(5) പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം നിർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പ്രതികരിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) മേൽനോട്ടം വഹിക്കുന്ന കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപിയും ബ്രാഹ്മണ സംഘടനകളും രംഗത്തെത്തി.