വിദ്യാര്‍ഥിയുടെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാരനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

വഴക്കു പറഞ്ഞതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു നിരീക്ഷണം.

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: വഴക്കു പറഞ്ഞത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്നു സുപ്രീം കോടതി. വഴക്കു പറഞ്ഞതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു നിരീക്ഷണം. 

മറ്റൊരു വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണു വഴക്കു പറഞ്ഞത്. ആ പരാതിയില്‍ സ്വീകരിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. വഴക്കുപറയുന്നത് ഇത്ര വലിയ ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരനു സങ്കല്‍പിക്കാന്‍ കഴിയില്ല കോടതി വ്യക്തമാക്കി.  കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

supreme court of india