/kalakaumudi/media/media_files/2025/04/23/FRwPe8JEcOTmFoT9kTwP.jpg)
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ബാരാമുള്ളയിലെ ഉറി നലയിൽ സർജീവനിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട്-മൂന്ന് ഭീകരരുമായാണ് ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായത്. “ ബാരാമുള്ളയിൽ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലിലും വെടിവയ്‌പ്പിലും രണ്ട് ഭീകരരെ ഇല്ലാതാക്കി.ഇതിനുപുറമെ അവരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പുരോഗമിക്കുകയാണ്." എന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് എക്‌സില്‍ കുറിച്ചു.