ന്യൂഡൽഹി : ഇന്ത്യ ഗോട്ട് ലേറ്റൻറ് എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രൺവീർ നടത്തിയ പരാമർശം മാതാപിതാക്കളെ കളിയാക്കുന്നതാണെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി പറഞ്ഞു. മനസ്സിന്റെ വ്യത്തികേടാണ് പുറത്തു വരുന്നതെന്ന് വിമർശനം ഉണ്ടായി.
ജനപ്രീതി ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാൻ അധികാരം ഇല്ലെന്നും കോടതി പറഞ്ഞു. വിവിധയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പോകുമെന്ന് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിൽ ഇളവ് തേടിയും ഏകീകരിക്കണം എന്നും ആവശ്യപ്പെട്ടു.
യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രിം കോടതിയിൽ ഹാജരായത്.