സെപ്റ്റിക് ടാങ്കില്‍ മൂന്ന് തൊഴിലാളിള്‍ കുടുങ്ങി; രക്ഷിക്കാന്‍ ഇറങ്ങിയ വഴിയാത്രക്കാരന്‍ ഉള്‍പ്പടെ നാലുപേരും മരിച്ചു

സെപ്റ്റിക് ടാങ്കില്‍ കയറിയ ഉടനെ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടാന്‍ തുടങ്ങി. മൂന്നാമത്തെ തൊഴിലാളി അവരെ രക്ഷിക്കാന്‍ ഇറങ്ങി, പക്ഷേ അയാള്‍ക്കും ശ്വാസംമുട്ടി

author-image
Sneha SB
New Update
DEATH ODISHA


ന്യൂഡല്‍ഹി:ഒഡീഷയിലെ സെപ്റ്റിക് ടാങ്കില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ചാടിയ ഒരു വഴിയാത്രക്കാരനും ശ്വാസംമുട്ടി മരിച്ചു.നബരംഗ്പൂര്‍ ജില്ലയിലെ നന്ദഹണ്ടി ബ്ലോക്കിലെ പദല്‍ഗുഡ ഗ്രാമത്തില്‍ ഇന്ന് ശുചീകരണ തൊഴിലാളികള്‍ പുതുതായി നിര്‍മ്മിച്ച 10×10 അടി വലിപ്പമുള്ള സെപ്റ്റിക് ടാങ്കിന്റെ മധ്യഭാഗത്തെ സ്ലാബ് നീക്കം ചെയ്യുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.സെപ്റ്റിക് ടാങ്കില്‍ കയറിയ ഉടനെ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടാന്‍ തുടങ്ങി. മൂന്നാമത്തെ തൊഴിലാളി അവരെ രക്ഷിക്കാന്‍ ഇറങ്ങി, പക്ഷേ അയാള്‍ക്കും ശ്വാസംമുട്ടി. അവരുടെ നിലവിളി കേട്ട് ഒരു വഴിയാത്രക്കാരന്‍ ചാടി അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.അഗ്‌നിശമന സേനാംഗങ്ങള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തി നാല് പേരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തു. നബരംഗ്പൂര്‍ ജില്ലാ ആസ്ഥാന ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്ന് തൊഴിലാളികളും മരിച്ചിരുന്നു. വഴിയാത്രക്കാരനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ ഓക്‌സിജന്‍ സപ്പോര്‍ട്ടോ ഇല്ലായിരുന്നുവെന്നും യാതൊരു സുരക്ഷയുമില്ലാതെയാണ് ടാങ്കിലേക്ക് ഇറങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

4 death odisha accidental death