രണ്ടര മണിക്കൂര്‍, ഭക്ഷണമില്ല': സൊമാറ്റോ വൈകിയതില്‍ വിമര്‍ശനം

പരിഹാരമായി കമ്പനി കൂപ്പണ്‍ നല്‍കിയെങ്കിലും ഇത് ഒരു യഥാര്‍ത്ഥ പരിഹാരമല്ല, മറിച്ച് ഒരു ബാന്‍ഡ്-എയ്ഡ് മാത്രമാണെന്ന് അവര്‍ പറഞ്ഞു

author-image
Sneha SB
New Update
ZOMATO


ന്യൂഡല്‍ഹി:ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തുടര്‍ച്ചയായി സാധിക്കാതെ വന്നതോടെ സൊമാറ്റോയ്ക്കെതിരെ  വിമര്‍ശനം. പ്ലാറ്റ്ഫോമിനെ 'തലവേദന' എന്നാണ് വിളിച്ചത്.  'കേള്‍ക്കാന്‍ നിരാശാജനകമാണ്' എന്നാണ്
സൊമാറ്റോ പ്രതികരിച്ചത്.അസമിലെ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറായ ശ്രേഷ്ഠ പോള്‍  'സൊമാറ്റോ ഓര്‍ഡര്‍ ചെയ്യുന്നത് ഒരു തലവേദനയായി മാറിയിരിക്കുന്നു' എന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു.ആദ്യം, ഡെലിവറി ഏജന്റ് വൈകി എത്തി തെറ്റായ ഓര്‍ഡര്‍ നല്‍കി. അവര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ പരാതി നല്‍കി, പരിഹാരമായി കമ്പനി കൂപ്പണ്‍ നല്‍കിയെങ്കിലും ഇത് ഒരു യഥാര്‍ത്ഥ പരിഹാരമല്ല, മറിച്ച് ഒരു ബാന്‍ഡ്-എയ്ഡ് മാത്രമാണെന്ന് അവര്‍ പറഞ്ഞു.

പിന്നീട് അവര്‍ പുതിയൊരു ഓര്‍ഡര്‍ നല്‍കി, ലൊക്കേഷന്‍ വിശദാംശങ്ങളും ലൈവ് ലൊക്കേഷനും നല്‍കിയിട്ടും ഡെലിവറി ഏജന്റിന് ശരിയായ വിലാസത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു അവരുടെ പോസ്റ്റ്. 'ഇപ്പോള്‍ പുലര്‍ച്ചെ 1:53 ആയി, ഏകദേശം 2.5 മണിക്കൂര്‍ കഴിഞ്ഞു, ഞങ്ങള്‍ക്ക് ഭക്ഷണം ഇല്ലെന്ന് മാത്രമല്ല, ഞങ്ങള്‍ക്ക് ഉണര്‍ന്നിരിക്കേണ്ടിയും,  ഫോളോ അപ്പ് ചെയ്യേണ്ടിയും വന്നു, രണ്ടുതവണ നിരാശപ്പെടേണ്ടിയും വന്നു,' എന്നും അവര്‍ എഴുതി.'റീഫണ്ടുകള്‍ വയറു നിറയ്ക്കുന്നില്ല, സൊമാറ്റോ,' അവര്‍ കൂട്ടിച്ചേര്‍ത്തു.  'പ്രിയ സൊമാറ്റോ - നിങ്ങളുടെ പ്ലാറ്റ്ഫോമിന് പീക്ക് ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും, പക്ഷേ അതിന് വിശ്വാസത്തെ കൈകാര്യം ചെയ്യാന്‍ കഴിയുമോ?'എന്നു ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.സൊമാറ്റോ ക്ഷമാപണം നടത്തുകയും കൂടുതല്‍ അന്വേഷണത്തിനായി കോണ്‍ടാക്റ്റ് വിവരങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

 

 

Zomato