ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 5 മരണം

ബറൈച് - ലക്‌നൗ ദേശീയ പാതയില്‍ സഞ്ചരിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ട്രക്കുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ അവശേഷിച്ചത്.

author-image
Biju
New Update
hfg

U P Accident

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറൈചില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചികിത്സയ്ക്കായി പോവുകയായിരുന്ന സൈനികനും കുടുംബാംഗങ്ങളുമാണ് മരിച്ചത്. 

ബറൈച് - ലക്‌നൗ ദേശീയ പാതയില്‍ സഞ്ചരിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ട്രക്കുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ അവശേഷിച്ചത്.

കരസേനയില്‍ സൈനികനായ അബ്‌റാര്‍ (28), ഒരു മാസം പ്രായമുള്ള മകള്‍ (ഹനിയ), അബ്‌റാറിന്റെ മാതാപിതാക്കളായ ഗുലാ ഹസ്‌റത്ത് (65), ഫാത്തിമ (55), ബന്ധുവായ ചാന്ദ് (22) എന്നിവരാണ് മരിച്ചത്. അബ്‌റാറിന്റെ ഭാര്യ റുക്കിയയെ (25) ഗുരുതര പരിക്കുകളോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബറൈച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ബറൈചില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇവര്‍ ലക്‌നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ കൈസെര്‍ഗഞ്ച് പ്രദേശത്തെ കരിം ബെഹദ് ഗ്രാമത്തിനടത്തുവെച്ചാണ് ഹൈവേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചത്. 

അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. പരിസരത്തുണ്ടായിരുന്നവരും പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്.

 

Uttar pradesh