രാഷ്ട്രപതിക്ക് സോണിയാ ഗാന്ധിയുടെ വിമര്‍ശനം

കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതുമാണെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശേഷിപ്പിച്ചു. അത്തരം അഭിപ്രായങ്ങള്‍ ഓഫീസിന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നുവെന്നും അപലപിക്കപ്പെടേണ്ടതാണെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

author-image
Biju
New Update
fgh

Rep. Img

ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി രാഷ്ട്രപതി ഭവന്‍. ദൗര്‍ഭാഗ്യകരവും അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമായ അഭിപ്രായമാണ് ഉണ്ടായത് എന്ന് രാഷ്ട്രപതി ഭവന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 'കഷ്ടം, നല്ല ക്ഷീണത്തിലാണ്' എന്ന രീതിയിലുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളിക്കളയുന്നതായും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.

''പൂര്‍ണ പ്രതിബദ്ധതയോടും ഊര്‍ജസ്വലതയോടും കൂടിയാണ് രാഷ്ട്രപതി തന്റെ പ്രസംഗം നടത്തിയത്. അധഃസ്ഥിതരുടെ ക്ഷേമത്തിനായി വാദിക്കുന്നതില്‍ രാഷ്ട്രപതി ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാഷ്ട്രപതി തന്റെ ഭരണഘടനാപരമായ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കുന്നു'' എന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതുമാണെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശേഷിപ്പിച്ചു. അത്തരം അഭിപ്രായങ്ങള്‍ ഓഫീസിന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നുവെന്നും അപലപിക്കപ്പെടേണ്ടതാണെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി വാദിക്കാന്‍ പ്രസിഡന്റ് മുര്‍മു അഗാധമായ പ്രതിജ്ഞാബദ്ധതയുള്ളയാളാണ്. രാഷ്ട്രപതിയെപ്പോലെ ഒരാളെക്കുറിച്ച് പൊതുസ്ഥലത്ത് അഭിപ്രായപ്പെടുമ്പോള്‍ കൂടുതല്‍ ധാരണയും ബഹുമാനവും ആവശ്യമാണെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

 

budget