/kalakaumudi/media/media_files/2025/05/05/tL6dxu7c4j0NRzjMyZHl.jpg)
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന തന്റെ പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു. മുംബൈയിൽ നടന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പരിപാടിയിൽ, പവാർ തന്റെ മുഖ്യമന്ത്രി പദത്തി നായുള്ള ദീർഘകാല ആഗ്രഹം തുറന്നു പറഞ്ഞു. "എനിക്കും മുഖ്യമന്ത്രിയാകണമെന്ന് തോന്നുന്നുണ്ട് ഇപ്പോൾ.ഒരുപക്ഷേ എന്നെങ്കിലും അവസരം വന്നേക്കാം.അത് അസാധ്യമല്ല," അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദങ്ങൾക്ക് കാരണമായപ്പോൾ അജിത് പവാർ ഇപ്പോൾ പ്രസ്താവനയിൽ നിന്ന് പുറകോട്ട് പോയി. "ഞാൻ തമാശയ്ക്കാണ് പ്രസ്താവന നടത്തിയത്. കോളിളക്കം സൃഷ്ടിച്ച എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു." മാധ്യമങ്ങളോട് സംസാരിക്കവെ പവാർ പറഞ്ഞു, " കുറഞ്ഞത് 145 എംഎൽഎമാരുടെ പിന്തുണയോടെ മാത്രമേ മുഖ്യമന്ത്രിയാകാൻ സാധ്യമാകൂ എന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് നിലവിൽ അതിനേക്കാൾ കൂടുതൽ പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മഹാരാഷ്ട്ര ദിനവും അന്താരാഷ്ട്ര തൊഴിലാളി ദിനവും പ്രമാണിച്ച് മെയ് 1 മുതൽ 4 വരെ എൻസിപി സംഘടിപ്പിച്ച "ഗ്ലോറിയസ് മഹാരാഷ്ട്ര ഫെസ്റ്റിവൽ" എന്ന പരിപാടിയിലാണ് പവാർ പ്രാരംഭ പ്രസ്താവന നടത്തിയത്. മെയ് 2 ന്, വിവിധ മേഖലകളിൽ നിന്നുള്ള കഴിവുറ്റ സ്ത്രീകളെ ആദരിക്കുന്ന ചടങ്ങിൽ, പവാർ തന്റെ വികാരങ്ങൾ പങ്കുവെച്ചു: "