വനിത ഡോക്ടറെ ബലാല്‍സംഗത്തിനിടെ കഴുത്തിലെ എല്ല് ഒടിച്ച് കൊന്നു

വയര്‍, ഇടതുകാല്‍, കഴുത്ത്, വലതു കൈ, മോതിരവിരല്‍, ചുണ്ട് എന്നീ ഭാഗങ്ങളിലും പരിക്കുണ്ട്', റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാല്‍ ശ്വാസം മുട്ടിയാണ് മരണമെന്നാണ് കൊല്‍ക്കത്ത പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

author-image
Prana
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.'കണ്ണുകളില്‍നിന്നും വായില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകള്‍ ഉണ്ട്. വയര്‍, ഇടതുകാല്‍, കഴുത്ത്, വലതു കൈ, മോതിരവിരല്‍, ചുണ്ട് എന്നീ ഭാഗങ്ങളിലും പരിക്കുണ്ട്', റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാല്‍ ശ്വാസം മുട്ടിയാണ് മരണമെന്നാണ് കൊല്‍ക്കത്ത പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്. പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

rape