നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിച്ച് ദൃശ്യം പ്രചരിപ്പിച്ച കേസ്: മാപ്പ് പറഞ്ഞ് യുട്യൂബർ ഇർഫാൻ

ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി. 

author-image
Vishnupriya
New Update
pa

ചെന്നൈ: നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ്  യുട്യൂബർ ഇർഫാൻ. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി. 

നിലവിൽ വിദേശത്താണ് ഇർഫാൻ. ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദത്തിനിടയാക്കിയത്.

youtuber irfan