/kalakaumudi/media/media_files/2025/04/28/G1VR0cy4N8HqUlFIKIa1.png)
തിരുവനന്തപുരം : പനി ബാധിച്ചു മരിച്ച 63കാരന് കോളറയാണെന്ന് സ്ഥിരീകരിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കവടിയാർ സ്വദേശി ഈ മാസം 20നു ആണ് മരിച്ചത്. കൃഷി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായിരുന്നു.
മരണാനന്തരം നടത്തിയ രക്ത പരിശോധനയിൽ ആണ് കോളറ ആണെന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് ആ പ്രദേശത്തെ വെള്ളം സാമ്പിൾ ആയി പരിശോധിച്ച് വരികയാണ്. ഇതുവരെ മറ്റു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം 17ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും, നാരങ്ങാ വെള്ളം കുടിയ്ക്കുകയും ചെയ്തിരുന്നു. 2017 നു ശേഷം ആദ്യമായാണ് കേരളത്തിൽ ഒരാൾക്കു കോളറ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം നെയ്യാറ്റിൻകരയിൽ ഒരാൾ കോളറ ബാധിച്ചു മരിച്ചെങ്കിലും ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചിരുന്നില്ല.