കോവിഡ് വാക്‌സിനുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സമയത്തു തന്നെ ഉയര്‍ന്നു വന്ന ആശങ്കയാണ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുമോ എന്നത്. കോവിഡ് വാക്‌സിനുകള്‍ കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്കും
, ഹൃദയാഘാതത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്ന പ്രചാരണത്തിലെ സത്യാവസ്ഥ പരിശോധിക്കാനായി മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്.
പ്രഥമദൃഷ്ടിയില്‍ കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്കും, ഹൃദയാഘാതത്തിനും കോവിഡ് വാക്‌സിനുകള്‍ കാരണമല്ലെന്നാണ് സ്ഥിതീകരണം.
വാക്‌സിനെടുത്തവര്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോ എന്നറിയുന്നതിനുള്ള ഡി ഡൈമര്‍ ടെസ്റ്റ് നടത്തണമെന്ന പ്രചാരണത്തിനു പിന്നിലുള്ള കാര്യങ്ങളും ചര്‍ച്ചയാവുന്നുണ്ട്.
രക്തപരിശോധനയായ ഡി ഡൈമര്‍ ടെസ്റ്റ് രക്തത്തിൽ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഒന്നാണ്. റിസള്‍ട്ടില്‍ ഡി ഡൈമറിന്റെ അളവ് ഉയര്‍ന്നതാണെങ്കില്‍ ശരീരത്തിൽ അസാധാരണമായി രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറ്റും. പക്ഷെ ഇത് നൂറു ശതമാനം ശരിയാണെന്ന് പറയാന്‍ സാധിക്കില്ല. പരിശോധിക്കുന്ന സമയത്ത് ആ വ്യക്തിക്ക് മറ്റു പല മെഡിക്കല്‍ അവസ്ഥകളോ, ഗര്‍ഭമോ, അണുബാധയോ ഉണ്ടെങ്കില്‍ ഇവയുടെ അളവ് ഉയര്‍ന്നുതന്നെ നില്‍ക്കും.
കോവിഡ് വാക്സിനുകൾ, പ്രത്യേകിച്ച് ആസ്ട്രസെനെക്ക , കോവിഷീൽഡ് പോലുള്ള അഡിനോവൈറസ് അധിഷ്ഠിത വാക്സിനുകൾ, വളരെ അപൂർവമായി ത്രോമ്പോസിസ് ത്രോമ്പോസൈറ്റോപീനിയ സിന്‍ഡ്രോം എന്ന അവസ്ഥ ഉണ്ടാക്കാം. ഇതിന്റെ ലക്ഷണങ്ങളിൽ രക്തം കട്ടപിടിക്കലും പ്ലേറ്റ്‌ലെറ്റിന്റെ കുറവും ഉൾപ്പെടുന്നു. ഇത്തരം കേസുകളിൽ ഡി ഡൈമറിന്റെ
അളവ് ഉയർന്നേക്കാം. എന്നാൽ, ഇത് വളരെ വളരെ അപൂർവമാണ്. എന്നുവച്ചാൽ ലക്ഷക്കണക്കിന് പേർക്ക് വാക്സിൻ കൊടുക്കുമ്പോൾ ഒന്നോ രണ്ടോ കേസുകളിൽ മാത്രം കാണപ്പെടുന്നത്.