ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഇന്ന് മംഗോളിയക്കെതിരെ.

ഇന്ത്യന്‍ ടീമില്‍ മലയാളി സാന്നിധ്യമായി കാസര്‍കോട് നീലേശ്വരം സ്വദേശി പി. മാളവികയുമുണ്ട്. ക്രിസ്പിന്‍ ഛേത്രി മുഖ്യപരിശീലകയായ ടീമിന്റെ സഹപരിശീലക കണ്ണൂര്‍ തലശ്ശേരി സ്വദേശി പി.വി.പ്രിയയാണ്.

author-image
Jayakrishnan R
New Update
ind womens team

ind womens team

 

 

ചിയാങ് മായ് (തായ്ലന്‍ഡ്) ന്മഎഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ എതിരാളികള്‍ മംഗോളിയ. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. . ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫൈനല്‍ റൗണ്ടിനു യോഗ്യത നേടുകയാണു ടീമിന്റെ ലക്ഷ്യം.
ഇന്ത്യന്‍ ടീമില്‍ മലയാളി സാന്നിധ്യമായി കാസര്‍കോട് നീലേശ്വരം സ്വദേശി പി. മാളവികയുമുണ്ട്. ക്രിസ്പിന്‍ ഛേത്രി മുഖ്യപരിശീലകയായ ടീമിന്റെ സഹപരിശീലക കണ്ണൂര്‍ തലശ്ശേരി സ്വദേശി പി.വി.പ്രിയയാണ്. സ്‌ട്രൈക്കറായ മാളവിക ഇന്നു കളത്തിലിറങ്ങാനാണു സാധ്യത.

ഇന്ത്യ ഇതിനു മുന്‍പ് ഏഷ്യന്‍ കപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കളിച്ചതു 2003ലാണ്. 2022ല്‍ ഇന്ത്യ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റിനിടെ ടീം ക്യാംപിലുണ്ടായ കോവിഡ് ബാധ കാര്യങ്ങളെല്ലാം തകിടം മറിച്ചു. ആദ്യ മത്സരത്തിനുശേഷം ടീമിനു ടൂര്‍ണമെന്റില്‍നിന്നു പിന്മാറേണ്ടി വന്നു. 1980, 1983 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പിന്റെ 2-ാം സ്ഥാനക്കാരായ ഇന്ത്യ 1981ല്‍ മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി വനിതാ ടീമിനു കാര്യമായ നേട്ടങ്ങളിലേക്ക് എത്താനായിട്ടില്ല. ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനക്കാരാണ് ഇന്ത്യ. ഗ്രൂപ്പ് ജേതാക്കള്‍ക്കു മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടാനാവുക. 

ഗ്രൂപ്പ് ബിയില്‍ മംഗോളിയയ്ക്കു പുറമേ, ആതിഥേയരായ തായ്ലന്‍ഡ്, തീമോര്‍ ലെഷ്ത്, ഇറാഖ് എന്നിവയാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇതില്‍ തായ്ലന്‍ഡ് ഒഴികെയുള്ള ടീമുകള്‍ക്കെതിരെ ഇന്ത്യ മുന്‍പു മത്സരങ്ങള്‍ കളിച്ചിട്ടില്ല. ടൂര്‍ണമെന്റിന് ഒരുക്കമായി കളിച്ച രണ്ടു സൗഹൃദമത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

''താരതമ്യേന യുവനിരയാണ് ഇന്ത്യയുടേത്. ടീമിന്റെ ശരാശരി പ്രായം 23.6 ആണ്. ഗോള്‍കീപ്പര്‍ മോണാലിഷയ്ക്കു 18 വയസ്സുമാത്രമേയുള്ളൂ. അനുഭവപരിചയം കുറവാണെങ്കിലും 45 ദിവസം ടീമായി ഒന്നിച്ചു കളിച്ചതിന്റെ പ്രയോജനം ടീമിനു ലഭിക്കുമെന്നു കരുതാം''- കോച്ച് ക്രിസ്പിന്‍ ഛേത്രി പറഞ്ഞു

 

football sports