ഇന്ത്യന്‍ ടീമിനൊപ്പമുള്ള ബൗളര്‍മാരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കും

യഷ് ദയാല്‍, മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി നാട്ടിലേക്ക് തിരിച്ചയ്ക്കാന്‍ ഒരുങ്ങുന്നത്. പരിശീലനത്തില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാനായിരുന്നു ഇവരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത്.

author-image
Athira Kalarikkal
New Update
india

ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പരിശീലനത്തിനിടെ

ബ്രിസ്‌ബെയ്ന്‍:  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒപ്പമുള്ള മൂന്നു ബൗളര്‍മാരെ നാട്ടിലേക്ക് തിരിച്ചയക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയാണ് (ബിസിസിഐ) തീരുമാനം. യഷ് ദയാല്‍, മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി നാട്ടിലേക്ക് തിരിച്ചയ്ക്കാന്‍ ഒരുങ്ങുന്നത്. പരിശീലനത്തില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാനായിരുന്നു ഇവരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ ഹസാരെ ട്രോൃഫിയില്‍ കളിക്കാനാണ് തിരിച്ചയയ്ക്കുന്നത്. 21 ആണ് മത്സരം. ബോര്‍ഡര്‍  ഗാവസ്‌കര്‍ ട്രോഫിക്കു മുന്നോടിയായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ അംഗങ്ങളായിരുന്നു ഇവര്‍. ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പരിശീലനത്തില്‍ സഹായിക്കുന്നതിനായി ട്രാവല്‍ റിസര്‍വുകളായാണ് ഇവരെ ടീമിനൊപ്പം നിലനിര്‍ത്തിയിരുന്നത്.

ട്രാവല്‍ റിസര്‍വ് സംഘത്തില്‍ അംഗമല്ലാതിരുന്ന യഷ് ദയാലിനെ, ഇടംകയ്യന്‍ പേസ് ബോളര്‍ ഖലീല്‍ അഹമ്മദിന് പരുക്കേറ്റതോടെയാണ് പകരക്കാരനായി ഉള്‍പ്പെടുത്തിയത്. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം യഷ് ദയാല്‍ ഇന്ത്യയിലേക്കു മടങ്ങിയതായാണ് വിവരം. ഉത്തര്‍പ്രദേശിനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ താരം ഒരുക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിജയ് ഹസാരെ ട്രോഫിക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 അംഗ ബംഗാള്‍ ടീമില്‍ മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ കളിപ്പിച്ചേക്കുമെന്ന് സൂചനയുള്ള മുഹമ്മദ് ഷമിയും ബംഗാള്‍ ടീമിലുണ്ട്. ഓസ്‌ട്രേലിയ എയ്ക്കെതിരെയാ ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ച നവ്ദീപ് സെയ്‌നിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. തുടര്‍ന്ന് നെറ്റ്‌സില്‍ ബാറ്റര്‍മാരെ സഹായിക്കുന്നതിനായി സെയ്‌നിയെ സീനിയര്‍ ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു.

 

bcci india border gavaskar trophy