'ക്യാപ്റ്റന്‍ കൂള്‍' ട്രേഡ്മാര്‍ക്ക് ആക്കാന്‍ ധോണി.

സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രഭ സ്‌കില്‍ സ്‌പോര്‍ട്‌സ് എന്നൊരു കമ്പനി മുന്‍പ് ക്യാപ്റ്റന്‍ കൂള്‍ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീടു തിരുത്തല്‍ നല്‍കി

author-image
Jayakrishnan R
New Update
DHONI



 

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മഹേന്ദ്ര സിങ് ധോണി,ക്രിക്കറ്റ് ഫീല്‍ഡിലെ തന്റെ വിളിപ്പേരായ 'ക്യാപ്റ്റന്‍ കൂള്‍' ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കി. ട്രേഡ്മാര്‍ക്ക് രെജിസ്റ്ററി  പോര്‍ട്ടലിലെ വിവരം അനുസരിച്ച് ജൂണ്‍ 5നാണ് ധോണി അപേക്ഷ നല്‍കിയത്. സ്‌പോര്‍ട്‌സ് പരിശീലനം, അനുബന്ധ സേവനങ്ങള്‍ എന്നീ വിഭാഗത്തിലാണു 'ക്യാപ്റ്റന്‍ കൂള്‍' ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രഭ സ്‌കില്‍ സ്‌പോര്‍ട്‌സ് എന്നൊരു കമ്പനി മുന്‍പ് ക്യാപ്റ്റന്‍ കൂള്‍ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീടു തിരുത്തല്‍ നല്‍കി.ഏതു സമ്മര്‍ദ സാഹചര്യത്തിലും ഗ്രൗണ്ടില്‍ കൂളായി നില്‍ക്കുന്ന ധോണിയെ വര്‍ഷങ്ങളായി ആരാധകര്‍ വിളിക്കുന്ന പേരാണ് 'ക്യാപ്റ്റന്‍ കൂള്‍'.

ധോണി ആദ്യമായി ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ചപ്പോള്‍ റജിസ്ട്രിയുടെ  ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതായി ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍  പ്രതികരിച്ചു.

 

cricket sports