ഐപിഎല്ലില്‍ വിദേശ താരങ്ങള്‍ തിരിച്ചു വരുന്നതില്‍ ബിസിസിഐക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വ്യക്തമായ അറിയിപ്പ്

ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കുമ്പോള്‍ വിദേശ താരങ്ങളുടെ മടങ്ങി വരവ് പ്രതിസന്ധിയിലാണ് .

author-image
Rajesh T L
New Update
hazelwood

ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കുമ്പോള്‍ വിദേശ താരങ്ങളുടെ മടങ്ങി വരവ് പ്രതിസന്ധിയിലാണ് . മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായി സംബന്ധിച്ച് താരങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി . ജോഷ് ഹേസല്‍വുഡ് , മിച്ചര്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . മറ്റ് താരങ്ങളുടെ തീരുമാനം ഇതുവരെ ആയിട്ടില്ല , ഈ സാഹചര്യത്തിലാണ് ടി20 ലീഗില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച നിലപാട് ക്രിക്കറ്റ് ഓസ്ട്രിലിയ വ്യക്തമാക്കിയിരിക്കുന്നത്. മെയ് 25 ന് നടക്കുന്ന ഫൈനലോടെയാണ് ഐപിഎല്‍ 2025 സീസണ്‍ അവസാനിക്കേണ്ടിയിരുന്നത് എന്നാല്‍ ഇത് ജൂണ്‍ 3നും അവസാനിക്കില്ല. അതിര്‍ത്തിയിലെ ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഐപിഎല്‍ നീട്ടിയത്.

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ലോക ടെസ്റ്റ്  ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരു ആഴ്ച മുന്‍പ് 18ാം പതിപ്പായ ടി20 ലീഗിന്റെ ഫൈനല്‍ നടക്കും . ഐപിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ജൂണ്‍ 11 ന് നടക്കുന്ന ഡബ്ലൂടിസി ഫൈനലിനായി ഓസ്‌ട്രേലിയയുടെ ടീമിലേക്ക് ചേരുന്നവര്‍ക്കും ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിന്റെ പ്രത്യാഘാതങ്ങള്‍ ടീം മാനേജ്‌മെന്റ് പരിഹരിക്കും ,ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാം.സുരക്ഷയെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ  കുറിച്ചും  ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായും ബസിസിഐയുമായിയും ആശയവിനിമയം നടത്തുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു . പാറ്റ് കമ്മിന്‍സ്,ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങയവര്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിച്ചിട്ടില്ല. അതേ സമയം എല്ലാ വിദേശ കളിക്കാരും ഐപിഎല്ലിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോളര്‍ ബോര്‍ഡ് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 

 

 

cricket ipl