ചുമ്മാ ഹെല്‍മെറ്റില്‍ തട്ടി; ഇന്ത്യയ്ക്ക് കിട്ടി 5 റണ്‍

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ഊരിവച്ച ഹെല്‍മറ്റില്‍ പന്ത് കൊണ്ടതോടെ അംപയര്‍ അഞ്ച് റണ്‍സ് അനുവദിച്ചു. പന്ത് ഗ്രൗണ്ടില്‍ വച്ച വിക്കറ്റ് കീപ്പറുടെ ഹെല്‍മറ്റില്‍ കൊണ്ടാല്‍ ഡെഡ് ബോളായി കണക്കാക്കി, അഞ്ച് റണ്‍സ് പെനല്‍റ്റിയായി അനുവദിക്കാന്‍ അംപയര്‍മാര്‍ക്ക് അധികാരമുണ്ട്

author-image
Biju
New Update
crkD

ലീഡ്‌സ്: ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് താരങ്ങളുടെ പിഴവില്‍ ഇന്ത്യയ്ക്ക് ഒരു പന്തില്‍ ലഭിച്ചത് അഞ്ചു റണ്‍. ആദ്യ ദിനം ചായയ്ക്കു പിരിയുന്നതിനു മുമ്പ് ബെന്‍ സ്റ്റോക്‌സിന്റെ 51-ാം ഓവറിലെ പന്തിലാണ് ഗ്രൗണ്ടിലെ പിഴവിന്റെ പേരില്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് അധികമായി ലഭിച്ചത്. സ്റ്റോക്‌സിന്റെ പന്ത് യശസ്വി ജയ്‌സ്വാള്‍ എഡ്ജ് ചെയ്‌തെങ്കിലും ഗ്രൗണ്ടില്‍ വച്ചിരുന്ന വിക്കറ്റ് കീപ്പറുടെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ഊരിവച്ച ഹെല്‍മറ്റില്‍ പന്ത് കൊണ്ടതോടെ അംപയര്‍ അഞ്ച് റണ്‍സ് അനുവദിച്ചു. പന്ത് ഗ്രൗണ്ടില്‍ വച്ച വിക്കറ്റ് കീപ്പറുടെ ഹെല്‍മറ്റില്‍ കൊണ്ടാല്‍ ഡെഡ് ബോളായി കണക്കാക്കി, അഞ്ച് റണ്‍സ് പെനല്‍റ്റിയായി അനുവദിക്കാന്‍ അംപയര്‍മാര്‍ക്ക് അധികാരമുണ്ട്. പന്ത് ഹെല്‍മറ്റില്‍ തട്ടുന്നതിനു മുന്‍പ് ബാറ്റര്‍മാര്‍ റണ്‍സ് എടുത്തിട്ടുണ്ടെങ്കില്‍ അതും സ്‌കോറിനൊപ്പം ചേരും. അംപയറുടെ നടപടി ജോ റൂട്ട് ഉള്‍പ്പടെയുള്ള ഇംഗ്ലണ്ട് താരങ്ങള്‍ ഞെട്ടലോടെയാണു കണ്ടത്. 

85 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ചറി നേടി.

India England match