ഫ്ലോറിയാന്‍ വിറ്റ്സ് ലിവര്‍പൂളില്‍;

ജര്‍മന്‍ ബുന്ദസ്ലിഗയിലെ ബയര്‍ ലെവര്‍ക്യുസനില്‍ നിന്നാണ് ഇരുപത്തിരണ്ടുകാരന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആന്‍ഫീല്‍ഡിലേക്ക് എത്തുന്നത്.

author-image
Jayakrishnan R
New Update
witz

witz

 

ലിവര്‍പൂള്‍: ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നല്‍കി ജര്‍മന്‍ താരംഫ്ലോറിയാന്‍ വിറ്റ്സിനെടീമില്‍ എത്തിച്ച് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂള്‍. ജര്‍മന്‍ ബുന്ദസ്ലിഗയിലെ ബയര്‍ ലെവര്‍ക്യുസനില്‍ നിന്നാണ് ഇരുപത്തിരണ്ടുകാരന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആന്‍ഫീല്‍ഡിലേക്ക് എത്തുന്നത്. 116 മില്യന്‍ പൗണ്ട് (ഏകദേശം 1300 കോടി രൂപ) ആണ് വിറ്റ്സിനായി ലിവര്‍പൂള്‍ മുടക്കിയതെന്നാണ് വിവരം.

ഇതിനു പുറമേ ഏകദേശം 186 കോടി രൂപ ബോണ്‍സ് ഇനത്തിലും ജര്‍മന്‍ താരത്തിന് ലഭിക്കും. 5 വര്‍ഷത്തേക്കാണ് വിറ്റ്സ് ഇംഗ്ലിഷ് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2017ല്‍ നെതര്‍ലന്‍ഡ്സ് സെന്റര്‍ ബാക്ക് വിര്‍ജില്‍ വാന്‍ ദെയ്ക്കിനെ 75 മില്യന്‍ പൗണ്ടിന് (ഏകദേശം 870 കോടി രൂപ) ടീമില്‍ എത്തിച്ചതായിരുന്നു ലിവര്‍പൂളിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍.

ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരും വിറ്റ്സിനായി വലവിരിച്ചിരുന്നെങ്കിലും ലിവര്‍പൂളിന്റെ റെക്കോര്‍ഡ് ഓഫര്‍ മറികടക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പ്രിമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഒരു താരത്തിന് 1000 കോടി രൂപയ്ക്കു മുകളില്‍ ലഭിക്കുന്നത്.

എന്‍സോ ഫെര്‍ണാണ്ടസ്, മോയിസെസ് കൈസെഡോ (ഇരുവരും ചെല്‍സി), ഡെക്ലാന്‍ റൈസ് (ആര്‍സനല്‍), ജാക് ഗ്രീലിഷ് (മാഞ്ചസ്റ്റര്‍ സിറ്റി) എന്നിവരാണ് ഇതിനു മുന്‍പ് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

 

football sports