/kalakaumudi/media/media_files/2025/06/14/Q5WiivpcGgFprJGMRyDm.jpg)
മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് ബഹുമതി ലഭിച്ചു. കായിക ജീവകാരുണ്യ മേഖലകളിലെ സേവനങ്ങൾക്കാണ് ബ്രിട്ടന്റെ ഈ പരമോന്നത ബഹുമതി ഡേവിഡ് ബെക്കാമിന് ലഭിച്ചത്. കിംഗ് ചാൾസിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് കലാ, കായിക, ജീവകാരുണ്യ മേഖലകളിൽ നേട്ടം കൈവരിച്ചിട്ടുള്ള ബ്രിട്ടീഷ് പൗരന്മാർക്കാണ് ബഹുമതികൾ നൽകുന്നത്. ബെക്കാമിന് പുറമെ ക്ലോഡിയ വിക്ലെമാൻ, ജോർജിയ ഹാരിസൺ തുടങ്ങിയവർക്കും രാജാവിന്റെ ബഹുമതി ലഭിച്ചു.
നൈറ്റ് ഹുഡ് ബഹുമതി ലഭിച്ചതോടു കൂടി ഡേവിഡ് ബെക്കാം ഇനി മുതൽ സർ ആയി അറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ വിക്ടോറിയ അറിയപ്പെടുന്നത് ലേഡി ബെക്കാം എന്ന പേരിലാകും. 50 വയസുകാരനായ ബെക്കാം വളരെക്കാലമായി ഫുട്ബാളിലെ ബ്രിട്ടീഷ് ഐക്കണാണ്. 115 തവണ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ള ബെക്കാം 59 തവണ ടീമിനെ നയിച്ചു. മൂന്ന് ലോക കപ്പ് ടൂർണമെന്റുകളിൽ പങ്കെടുത്തു. ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ് കിരീടം, മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം രണ്ട് എഫ് എ കപ്പുകൾ, റയൽ മാഡ്രിഡ്, പിഎസ്ജി എന്നിവരുമായുള്ള ലീഗ് കിരീടങ്ങൾ എന്നിവ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞു.
ഫുട്ബോളിനപ്പുറം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ഡേവിഡ് ബെക്കാം. 2005 മുതൽ തന്നെ യൂണിസെഫുമായും മറ്റ് സംഘടനകളുമായും ചേർന്ന് അവശ സമൂഹങ്ങളെ സഹായിക്കുന്നതിൽ ബെക്കാം മുന്നിലുണ്ട്.