Nino Salukvadze
സോവിയറ്റ് യൂണിയനെ പ്രതിനിധീകരിച്ച് ആരംഭിച്ച കരിയറിൽ 10 ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ വനിതയായി ജോർജിയൻ ഷൂട്ടർ നിനോ സലുക്വാഡ്സെ.കരിയറിൽ ഇതുവരെ 9 ഒളിമ്പിക്‌സുകളിലാണ് 55 കാരിയായ താരം പങ്കെടുത്തിട്ടുള്ളത്. എന്നാൽ ഇത്തവണ പാരിസിലും ഇറങ്ങുന്നതോടെ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സിൽ(10) പങ്കെടുത്ത താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കുന്നത്.ഇന്ന് നടക്കുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലൂടെ മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് താരം. 1988ലെ സിയോൾ ഒളിമ്പിക്‌സ് മുതൽ ലോക കായിക മാമാങ്ക വേദിയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഈ താരം.
1988 മുതൽ എല്ലാ സമ്മർ ഒളിമ്പിക്‌സുകളിലും സലുക്‌വാഡ്‌സെ മത്സരിച്ചിട്ടുണ്ട് . സോവിയറ്റ് യൂണിയനായി 19-ാം വയസിലാണ് താരം ആദ്യ സ്വർണ്ണം നേടിയത്.അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായാണ് സലുക്‌വാഡ്‌സെ ഒളിംപ്കിസിൽ മത്സരിച്ചത്.ആദ്യം 1988 ൽ സോവിയറ്റ് യൂണിയനായി, പിന്നീട് സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം 1992 ൽ ബാഴ്‌സലോണയിൽ മുൻ സോവിയറ്റ് അത്‌ലറ്റുകൾക്കായി സംഘടിപ്പിച്ച ഏകീകൃത ടീമിലും.
സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ എട്ട് സമ്മർ ഒളിമ്പിക്‌സുകളിലും, താരം തന്റെ സ്വന്തം രാജ്യമായ ജോർജിയയെ പ്രതിനിധീകരിച്ചു.അപ്രതീക്ഷിതമായി റഷ്യ ജോർജിയയുമായി യുദ്ധം പ്രഖ്യാപിച്ചു.എന്നാൽ 2008-ൽ ബീജിംഗ് ഒളിമ്പിക്‌സിൽ സലുക്‌വാഡ്‌സെ വെങ്കലം നേടുകയും വെള്ളി മെഡൽ ജേതാവായ റഷ്യയുടെ നതാലിയ പഡെറിനയെ പോഡിയത്തിൽ ആലിംഗനം ചെയ്തു. ഇത് സമാധാനത്തന്റെ പ്രതീകമായി കണ്ടു.ഇതോടെ വീണ്ടും സലുക്‌വാഡ്‌സെ ശ്രദ്ധേയയായി.
മൂന്ന് വർഷം മുമ്പ് ടോക്കിയോയിൽ നടന്ന അവസാന സമ്മർ ഒളിമ്പിക്‌സിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് സലുക്‌വാഡ്‌സെ ആലോചിച്ചിരുന്നു.എന്നാൽ ഈ വർഷം മരണപ്പെട്ട അവളുടെ പിതാവും പരിശീലകനുമായ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
Say hi to Nino Salukvadze, 54 yr old Georgian shooter, who is set to become the first ever athlete (male or female) in history to qualify for 10th consecutive Olympics.
— India_AllSports (@India_AllSports) June 27, 2023
➡️ Nino secured the Olympic Quota (25-meter pistol shooting event) in the ongoing European Games. pic.twitter.com/cEOat4w7mo