ചതുര്‍ദിന ടെസ്റ്റില്‍ വമ്പന്‍ തുടക്കമിട്ട് ടീം ഇന്ത്യ

34 റണ്‍സുമായി റുബിന്‍ ഹെര്‍മാനും ആറ് റണ്‍സോടെ ടിയാന്‍ വാന്‍ വൂറനും ക്രീസില്‍. 170-2 എന്ന മികച്ച നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക എ 225-5ലേക്ക് വീണത്. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ രണ്ട് വിക്കറ്റെടുത്തു

author-image
Biju
New Update
south

ബെംഗളൂരു: ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കെതിരെ മികച്ച തുടക്കമിട്ടശേഷം ദക്ഷിണാഫ്രിക്ക എ തകരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സുമായി റുബിന്‍ ഹെര്‍മാനും ആറ് റണ്‍സോടെ ടിയാന്‍ വാന്‍ വൂറനും ക്രീസില്‍. 170-2 എന്ന മികച്ച നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക എ 225-5ലേക്ക് വീണത്. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ലെസേഗോ സെനോക്വാനെയെ(0) അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് മടക്കി. എന്നാല്‍ രണ്ടാ വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജോര്‍ദാന്‍ ഹെര്‍മാനും സുബൈര്‍ ഹംസയും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ മികച്ച നിലയിലെത്തിച്ചു. സുബൈര്‍ ഹംസയെ(66) ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഗുര്‍നൂര്‍ ബ്രാര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റന്‍ മാര്‍ക്വേസ് അക്കര്‍മാനും ജോര്‍ദാന്‍ ഹെര്‍മാനും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്ക എയെ 150 കടത്തി.

അക്കര്‍മാനെ(18) പുറത്താക്കിയ തനുഷ് കൊടിയനാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ അര്‍ധസെഞ്ചുറിയുമായി ടോപ് സ്‌കോററായ ജോര്‍ദാന്‍ ഹെര്‍മാനെ(71) തനുഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ച് റണ്‍സെടുത്ത റിവാള്‍ഡോ മൂണ്‍സാമിയെ മാനവ് സുതാര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ 170-2ല്‍ നിന്ന് 197-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ടിയാന്‍ വാന്‍ വൂറെനും റൂബിന്‍ ഹെര്‍മാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ 200 കടത്തി. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ രണ്ട് വിക്കറ്റെടുത്തു.